Thursday, December 22, 2016

എ അയ്യപ്പന്‍ ( ഇടി വെട്ടേറ്റ മയിലുകള്‍ )

അഞ്ചു വയസ്സുള്ള കുട്ടി പറഞ്ഞു :
ഇതുപോലൊരു മഴക്കാലം
എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല
വേനല്‍ക്കാലത്തിന്‍റെ ൠതുവില്‍
തീയില്‍ കുരുത്ത അപ്പൂപ്പന്‍താടി പറഞ്ഞു :
എന്തൊരു വെയില്‍ .
എല്ലാ ൠതുക്കളിലും
നമ്മള്‍ കുറ്റമാരോപിക്കുന്നു ;
വസന്തത്തോടു പോലും.
പ്രേമഭംഗത്തിന്‍റെ നാളുകളില്‍
ശവം മണക്കുന്ന കാടാണ് വസന്തം.
ആരുടെ രാജ്യഭാരമാണിത് ?
പക്ഷികള്‍ ആകാശത്തുനിന്ന്
മഴയായ്പ്പെയ്യുന്നു.
ഭൂമിയുടെ ഉഷ്ണമേഖലകളില്‍
കുട്ടികല്ല ആത്മഹത്യചെയ്യുന്നു.
ദൂരക്കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട്
താഴ്വരയിലെ തടാകത്തില്‍
ഞാന്‍ സൂര്യനെക്കാണുന്നു.
ഇന്ന്
പീലികള്‍ വിടര്‍ത്തിയ മയിലുകള്‍ക്ക്
ഇടിവെട്ടേറ്റു മരണങ്ങള്‍.
: എ അയ്യപ്പന്‍
( ഇടി വെട്ടേറ്റ മയിലുകള്‍ )

No comments:

Post a Comment