മൃത്യുവിന്
ഒരു വാക്കേയുള്ളൂ-
'വരൂ...പോകാം.'
മൃത്യു
അതിഥിയാണ്.
ആതിഥേയന് നല്‍കേണ്ടത്
അവന്റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...
ആകാശത്തിലേക്ക് പറക്കുന്ന
പോത്തിന്റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്‍
പുച്ഛിച്ചവര്
ഏവരും
നിന്റെ ജഡത്തില്‍ വീണു കരയും.
സ്വര്‍ഗത്തിലെ സുവര്ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്‍
നിനക്ക്
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്റെ കഴുത്തില്‍നിന്നും
ഇഴഞ്ഞുപോയ
കണ്ഠഭരണവുമുണ്ട്.
മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില്‍ നിന്ന്
വര
Sunday, February 7, 2016
മൃത്യുവചനം - എ അയ്യപ്പന്
Labels:
എ. അയ്യപ്പൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment